തിരുവനന്തപുരം: എ.എ.റഹിമും ശ്രീമതി ടീച്ചറുമല്ല വയനാട് ദുരന്ത തട്ടിപ്പ് ആക്ഷേപത്തെ പ്രതിരോധിക്കാൻ കാപ്സ്യൂളുമായി വന്നതെന്ന് വിശ്വസിക്കാം. കാരണം സർക്കാർ കോടതിയിൽ വച്ച രേഖയിൽ 2.5 search and rescue operation എന്ന ഭാഗത്ത് എഴുതിയിരിക്കുന്നത് വായിച്ചാൽ കാര്യം പിടികിട്ടാവുന്നതേയുള്ളൂ - നടത്തിയത് ഉഗ്രൻ തട്ടിപ്പാണെന്ന്. അവിടെ " The search and rescue " involved" എന്ന് ഭൂതകാലവാക് പ്രയോഗം നടത്തിയാണ് എഴുതിയിട്ടുള്ളത്. അതായത് റസ്‌ക്യൂ കഴിഞ്ഞു എന്നർത്ഥം" involving" എന്നായിരുന്നു എങ്കിൽ ഇപ്പോഴും നടത്തി വരികയാണ് എന്നെങ്കിലും പറയാമായിരുന്നു. അതായത് റസ്ക്യൂ തുടരുകയല്ല, കഴിഞ്ഞു എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. അതിന് ചിലവായ തുക "actuals" എന്നാണ് കൊടുത്തിരിക്കുന്നത്. എന്ന് പറഞ്ഞാൻ യഥാർത്ഥത്തിൻ ചിലവായത് എന്നർത്ഥം. അല്ലാതെ "estimate" എന്നല്ല കൊടുത്തിട്ടുള്ളത്.
ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജുവിനെ ഡിവൈഎഫ്ഐയുടെ ഫുൾഫോം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പോയ പഴയ ഡിവൈഎഫ്ഐ ദേശീയ നേതാവ് കഷ്ടപ്പെട്ട് എഴുതി തയാറാക്കിയ കാപ്സ്യൂൾ ആകാം സിപിഎം അണികൾ ഇപ്പോൾ വാരിവിതറുന്നതെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാപ്സ്യൂളിൻ്റെ സ്ഥാപകനും വാക്കുകളുടെ ഭാഷാർത്ഥങ്ങളെ കുറിച്ച് കൃത്യമായി ബോധ്യം നേടിയതിന് ജയിൽവാസം അനുഭവിച്ച സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ്റ സേവനം ഇപ്പോൾ ഓടിക്കളിക്കുന്ന കാപ്സ്യൂളിന് പിന്നിലുള്ളതായും സംശയിക്കാവുന്നതാണ്.
The comrade who wrote the capsule does not know English and those who shared it do not know Malayalam either.